Thursday, May 22, 2008

യാചന ഓര്‍മ്മപ്പെടുത്തുന്നതു്

എഴുത്തിന്റെ ലോകത്തു് കവിത കൊണ്ടു് തന്റെ സ്ഥാനം അടയാളപ്പെടുത്തി കഴിഞ്ഞ കവയിത്രിയാണു് ഭൂമിപുത്രി. മനസ്സിനെ തൊട്ടതിനെ കവിതയാക്കുമ്പോഴും സ്ത്രീയുടെ സ്വത്വബോധത്തെ കുറിച്ചു് തികച്ചും ബോധവതിയാണു് ഭൂമിപുത്രിയെന്നതിനു് തെളിവാണു് പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ടു് കവിത വഴി നടക്കുമ്പോഴും "വിധവകള്‍ നാടുഭരിച്ചാല്‍‍ ഗുണം പിടിക്കില്ല" എന്ന വല്യേട്ടന്റെ പഴിയെ കുറിച്ചിപ്പോഴും ശേഷിക്കുന്ന അസ്വസ്ഥത.

ഭൂമിപുത്രിയുടെ വളരെ ചെറിയൊരു കവിതയാണു് പരിത്യക്ത. കുറച്ചു് വാക്കുകള്‍ക്കു് എത്ര കൂടുതല്‍ ശക്തമാവാം എന്നു് കാണിക്കുന്ന കവിത. ഒരു വാചകത്തിലൂടെ ഭൂമി ഉയര്‍ത്തുന്നതു് അനേകം ചോദ്യങ്ങളാണു്. ചിരപുരാതനം കാലം മുതലേ അര്‍ദ്ധനാരീശ്വര ‘സങ്കല്‍പ്പത്തില്‍‘ അധിഷ്ഠിതമായൊരു വ്യവസ്ഥിതിയില്‍ എന്നു മുതാലാണു് നാരീപാതിയെ പിടിച്ചെടുക്കാന്‍ തുടങ്ങിയതു്? അര്‍ദ്ധനാരീശ്വരത്തില്‍ നിന്നു് പൂര്‍ണ്ണത്രയീശനിലേക്കു് സഞ്ചരിച്ച ദൂരത്തിനിടയ്ക്കു് നഷ്ടപ്പെടുത്തിയതെന്തൊക്കെ? സിംഹാസനത്തില്‍ അമര്‍ന്നിരിക്കുന്ന ‘പൂര്‍ണ്ണത്രയീശനു’വാതിലിനപ്പുറം ഉയര്‍ന്നു കേള്‍ക്കുന്ന ഒച്ചകള്‍ വെറും രോദനങ്ങളായി മാത്രം തോന്നുവോ?

മുപ്പത്തിമൂന്നു ശതമാനത്തിനുള്ള ഒച്ചപ്പെടലുകളെ യാചനകളായെങ്കിലും കാണാതിരിക്കാന്‍ മാത്രം സുഖിച്ചുപോയൊരു സിംഹാസനത്തിനു പുറത്തു് പരിത്യക്തയായ ദേവി യാചിക്കുമ്പോള്‍ അതുകേള്‍ക്കുന്നവര്‍ നടത്തുന്ന പ്രതികരണങ്ങള്‍ കവിതയുടെ പ്രസക്തി പിന്നെയും ഉയര്‍ത്തുന്നു. യാചനയ്ക്കില്ല ഇനിയെല്ലാം പിടിച്ചെടുക്കലുകള്‍ എന്നു് പറയുന്ന വലിയൊരു വിഭാഗം തരുന്ന മുന്നറിയിപ്പുകള്‍ സിംഹാസനത്തിനടുത്തേയ്ക്കിതുവരെ എത്തിയിട്ടില്ല. അതേ സമയം സ്ത്രീ‍സംവരണം എന്തിനാണു് എന്ന് ചോദിക്കുന്ന ഒരു വിഭാഗവും ഉണ്ടെന്നതും പ്രത്യേക ശ്രദ്ധയര്‍ഹിക്കേണ്ട സംഗതിയാണു്.

സ്ത്രീത്വത്തെ കുറിച്ച് വ്യക്തമായ അവബോധമുള്ള കവയിത്രി “വരുവിന്‍ കൂട്ടുകാരെ നമുക്കു യാചിക്കാം” എന്നു തന്റെ കവിതയിലൂടെ വിളിച്ചു പറയില്ല. അങ്ങിനെയെങ്കില്‍ എന്താണു് കവിതയിലെ യാചന? അര്‍ദ്ധനാരിയും കഴിഞ്ഞു് രണ്ടാം പൌരയില്‍ നിന്നും വെറുമൊരു യാചകയുടെ അവസ്ഥയില്‍ എത്തി ഗതിമുട്ടി നില്‍ക്കുന്ന സ്ത്രീത്വത്തെ തുറന്നു കാട്ടല്‍, അധികാരത്തിന്റെ ഒരു തുള്ളി പിച്ചയായിപ്പോലും വീണുപോകാതെ പിടിച്ചു വച്ചിരിക്കുന്ന പുരുഷാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള പരിഹാസം, ചിലപ്പോഴെങ്കിലും ചിരിയ്ക്കു മാത്രമല്ല കരച്ചിലിനു പോലും പരിഹസിക്കാനാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍. അതു് കരച്ചിലോ യാചനയോ മാത്രമായി വായിക്കപ്പെടുനിടത്തു് വായന തികച്ചും പരാജയപ്പെടുന്നു.

Monday, May 05, 2008

കവിതാക്ഷരി: മത്സരഫലം

ബഹളങ്ങളില്ലാത്ത വിജയം എന്ന വിശേഷണമാണു് വനിതാലോകത്തില്‍ ഒരു മാസത്തിലേറെ നീണ്ടു് നിന്ന കവിതാക്ഷരിയ്ക്കു് ചേരുക. യാതൊരു നിബന്ധനകളും ചട്ടക്കൂടുകളും ഇല്ലാതെ മാര്‍ച്ച് 23-നു് തുടങ്ങി ഏപ്രില്‍ 25നു് അവസാനിച്ച കവിതാക്ഷരിയില്‍ വിധികര്‍ത്താക്കളുടേതടക്കം 63 കവിതകള്‍ പോസ്റ്റ് ചെയ്തു.7 കുട്ടികളും 15 സ്ത്രീകളും 30 പുരുഷന്മാരും (എത്ര സുന്ദരമായ റേഷ്യോ!) ഉള്‍പ്പെടെ 52 പേര്‍ പങ്കെടുത്തു. എന്‍‌ട്രികളുടെ എണ്ണവും പങ്കെടുത്ത ആളുകളുടെ എണ്ണവും കണക്കിലെടുത്താല്‍ ബൂലോഗ ചിത്രരചനാമത്സാത്തേക്കാള്‍ വിജയമായിരുന്നു കവിതാക്ഷരി മത്സരം എന്ന് പറയാം. (ശരിയായൊരു അവലോകനത്തിനു് ബൂലോഗത്ത് ആളുകളുടെ എണ്ണം കൂടി എന്നതും വനിതാലോകം കമന്റ് അഗ്രഗേറ്റര്‍ ഉപയോഗിക്കുന്നില്ല എന്നതും കൂടി കണക്കിലേടുക്കേണ്ടതാണ്.) ബ്ലോഗര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ ആവേശപൂര്‍ണ്ണമായ പ്രതികരണം ഇനിയുമൊരു മത്സരം നടത്താന്‍ വനിതാലോകത്തിനു ഊര്‍ജ്ജം നല്‍കുന്നു. കവികര്‍ (കവയിത്രികളും കവികളും) തന്നെ എഴുതി അവര്‍ തന്നെ ചൊല്ലിയ കവിതകളുടെ നല്ലൊരു ശേഖരം കവിതാക്ഷരിയ്ക്ക് സംഭരിക്കാന്‍ കഴിഞ്ഞു. ഇത്രയധികം കവിതകള്‍, അതും ഗദ്യ/പദ്യ/കുട്ടിക്കവിത/കുട്ടികള്‍ പാടിയവ എന്നിങ്ങനെ പലരീതിയിലുള്ളവ ഉണ്ടായിട്ടും എല്ലാം ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ട് വന്നു് വിധിനിര്‍ണ്ണയം എന്ന ഏറ്റവും ദുഷ്കരമായ ജോലി ചെയ്യുകയും മനോഹരമായ ഓരോ കവിത കവിതാക്ഷരിക്ക് വേണ്ടി പാടുകയും ചെയ്ത വിധികര്‍ത്താക്കള്‍ ജോയും കിരണും ഏറ്റവും അഭിനന്ദനമര്‍ഹിക്കുന്നു.

കവിതാക്ഷരിയെ കുറിച്ചും മാര്‍ക്കീടിലിന്റെ മാനദണ്ഡങ്ങളെ കുറിച്ചും വിധികര്‍ത്താക്കള്‍ക്ക് പറയാനുള്ളത്

ആദ്യമേ തന്നെ ഈ കവിതാക്ഷരി അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചുവെന്നു പറയട്ടെ.യാതൊരു ചട്ടക്കൂടുകളും നിബന്ധനകളും ഇല്ലാതെ തന്നെ എല്ലാവര്‍ക്കും ഒരു ഓപ്പണ്‍ ഫോറം പോലെ ഒരു കവിതാലാപന മത്സരത്തിനു് അവസരമുണ്ടാക്കിയതിനും അതുകൊണ്ടു തന്നെ ഇത്രയധികം വ്യക്തികളെ പങ്കെടുപ്പിക്കുവാന്‍ കഴിഞ്ഞതിനും ഇതിന്റെ സംഘാടകര്‍ അഭിനന്ദനമറിയിക്കുന്നു. കവിതയുടെ ആലാപനത്തിലും അവതരണത്തിലും വളരെയേറെ പുതുമകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട്‌ തന്നെ ജേതാക്കളെ നിര്‍ണയിക്കുന്നത്‌ വളരെ ശ്രമകരമായ ഒരു സംഗതിയായിരുന്നു.കവിതാലാപനത്തിനു‍ പലതരത്തിലുള്ള തര്‍ക്കങ്ങള്‍ പൊതുവില്‍ നിലനില്‍ക്കുന്നതിനാല്‍ ആദ്യം തന്നെ എല്ലാവരേയും ഒരു കോമണ്‍ പ്ലാറ്റ്-ഫോമിലേക്കെത്തിക്കാന്‍ പറ്റിയ ഘടകങ്ങള്‍ കണ്ടെത്തുക മാത്രമായിരുന്നു മുന്നിലുള്ള വെല്ലുവിളി.താഴെപ്പറയുന്ന ഘടകങ്ങള്‍ ഓരോ വിഭാഗത്തിന്റെയും മാര്‍ക്കുകള്‍ പരിഗണിക്കുവാന്‍ കാരണമായി.

വ്യക്തത : ആലാപനം,ഉച്ചാരണം (10 മാര്‍ക്ക് )
അവതരണം : ശബ്ദം,ഈണം,അവതരണത്തിലെ വ്യത്യസ്ഥത. (10 മാര്‍ക്ക് )
കുട്ടികളുടെ കാര്യത്തില്‍ മൊത്തത്തിലുള്ള അവതരണത്തിനു മാത്രം മാര്‍ക്കു്.



മത്സരഫലം

കുട്ടികള്‍

ഒന്നാം സ്ഥാനം :മാളവിക (കരിപ്പാറ സുനിലിന്റെ മകള്‍) : വള്ളത്തോള്‍ എഴുതിയ ‘മാതൃവന്ദനം‘





രണ്ടാം സ്ഥാനം :ഷര്‍മ്മിളയുടേയും ഗോപന്റേയും മകന്‍ മഹാദേവന്‍. കുമാരനാശാന്റെ ‘അമ്മ പരിക്കേറ്റ കുട്ടിയോട്..‘




മൂന്നാം സ്ഥാനം :അമ്മുക്കുട്ടി (കോത) ബഹുവ്രീഹിയുടെ മകള്‍ : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ‘ഓമന ഉണ്ണീരേ നാവേറ്..’



വിധിക്കര്‍ത്താക്കളുടെ കമന്റ്

കുഞ്ഞു മിടുക്കരുടെ കവിതകളായിരുന്നു വിധി നിര്‍ണയിക്കാന്‍ ഏറ്റവും വിഷമം. അവതരണം കൊണ്ടും ആലാപനം കൊണ്ടും വ്യക്തത കൊണ്ടും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്‌ മാളവിക തന്നെ.മഹാദേവന്റെ കൃത്യതയേറിയ അലാപനം മനോഹരമായിരുന്നു.അമ്മുക്കുട്ടിയുടെ കവിത അവതരണ ശൈലിയിലുള്ള വ്യത്യസ്തത കൊണ്ട്‌ ശ്രദ്ധേയമായി.കവിതാക്ഷരിയെ ഏറ്റവും ആകര്‍ഷണീയമാക്കിയത് പവിത്രയുടേയും ഇളയുടേയും കുഞ്ഞിക്കവിതകളായിരുന്നു.ഇവരെ മത്സരവിഭാഗത്തില്‍ ഉള്‍‌പ്പെടുത്തി സ്റ്റേജിന്റെ മുന്‍പില്‍ ജഡ്ജായി മസില്‍ പിടിച്ച് മാര്‍ക്കിട്ടതിന് വേളാങ്കണ്ണിക്കും രാമേശ്വരത്തിനും ടിക്കറ്റ് പ്രത്യേകം ബുക്ക് ചെയ്തിട്ടുണ്ട്! വിശാഖിന്റെ കവിതയും നന്നായി. വരികള്‍ക്കനുസരിച്ച ഭാവം കവിത ചൊല്ലുന്നതിലും കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്‌ വിശാഖിന്‌.കവിതാക്ഷരിയുടെ താരം അല്ലെങ്കില്‍ വ്യത്യസ്ഥനാം ബാലന്‍ ആരെന്നു ചോദിച്ചാല്‍ അപ്രത്തും ഇപ്രത്തും നോക്കാതെ തന്നെ പറയാം..അവന്‍..ലിയാന്‍ മുഹമ്മദ് ..!


പെണ്‍‌വിഭാഗം

ഒന്നാം സ്ഥാനം : ഷര്‍മിള ഗോപന്‍: കവിത ചങ്ങമ്പുഴ എഴുതിയ ‘പരിതൃപ്തി.‘




രണ്ടാം സ്ഥാനം : ദേവസേന: കവിത ടി.പി. രാജീവ് എഴുതിയ ‘പച്ചക്കറികളില്‍ മുയല്‍‘



മൂന്നാം സ്ഥാനം രണ്ടു് പേര്‍ക്കാണ് :1. ഇട്ടിമാളു :കവിത കെ.പി ശൈലജ എഴുതിയ ‘ഹൃദയത്തുടിപ്പുകള്‍‘




2.സാരംഗി : ടി പി അനില്‍കുമാര്‍ എഴുതിയ ‘ആഴങ്ങളിലെ മണ്ണ്‘ ( രണ്ടദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തില്‍ നിന്നും)



വിധിക്കര്‍ത്താക്കളുടെ കമന്റ്

പെണ്‍ വിഭാഗത്തില്‍ ഏറ്റവും മികച്ചതെന്ന്‌ തോന്നിയത്‌ ഷര്‍മിളാ ഗോപന്റേതാണ്‌. ഉച്ചാരണ ശുദ്ധി, ശബ്ദം, ഈണം, മിതമായ പശ്ചാത്തല സംഗീതം എന്നിവ കൊണ്ട്‌ എന്തു കൊണ്ടും മികച്ചതാണ്‌ ഷര്‍മ്മിളാ ഗോപന്റേത്‌. ദേവസേനയുടെ പച്ചക്കറികളില്‍ മുയല്‍ എന്ന കവിത അവതരണം കൊണ്ടു വളരെ വ്യത്യസ്തതയേറിയതായിരുന്നു.സാരംഗി ചൊല്ലിയ ആഴങ്ങളിലെ മണ്ണ്‌ നേരത്തെ പറഞ്ഞതു പോലെ തന്നെ വരികള്‍ക്കനുസൃതമായ അവതരണത്തിലൂടെ ശ്രദ്ധേയമായി. ഈണത്തിന്റെയോ പശ്ചാത്തല സംഗീതത്തിന്റെയോ അകമ്പടിയില്ലാതെ, ഗദ്യ കവിതയുടെ ശക്തി നില നിര്‍ത്തികൊണ്ടുള്ള ആലാപനം. ഇട്ടിമാളുവിന്റെ അവതരണവും കവിതയും ശ്രദ്ധേയമായി.രേണുവിന്റെ അണ്ണാറക്കണ്ണനും മികച്ചതായിരുന്നു. കവിതയുടെ വരികള്‍ക്കനുസൃതമായ ഈണവും ആലാപനവും കേള്‍വിക്കാരനില്‍ കവിതയുടെ വരികള്‍ ഉദ്ദേശിക്കുന്ന അനുഭൂതി ഉണ്ടാക്കുന്നുണ്ട്‌
.

ആണ്‍ വിഭാഗം

ഒന്നാം സ്ഥാനം :ബഹുവ്രീഹി : കവിത ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ "പിറക്കാത്ത മകന്"



രണ്ടാം സ്ഥാനം രണ്ടു പേര്‍ക്കാണ് :1. റിയാസ് അഹമ്മദ് :കവിതകള്‍ വിജയലക്ഷ്മിയുടെ ‘ഒറ്റമണല്‍ത്തരി‘, നന്ദിത എഴുതിയ ‘എന്റെ വൃന്ദാവനം‘




നന്ദിത എഴുതിയ ‘എന്റെ വൃന്ദാവനം‘




2.കാണാമറയത്ത് : മയൂര എഴുതിയ ‘നിണമെഴുതിയത്‘





മൂന്നാം സ്ഥാനം :തമനു : ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ 'ഉമ്മ‘




വിധിക്കര്‍ത്താക്കളുടെ കമന്റ്

ബഹുവ്രീഹിയുടെ “പിറക്കാത്ത മകനാ“ണ്‌ എടുത്തു പറയേണ്ടത്‌. കവിതയുടെ വരികള്‍ക്കനുസൃതമായ ഈണവും ആലാപനവും, ഒപ്പം നല്ല ശബ്ദ സുഖവും.പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരവുമില്ല.യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ്റിന്റെ ഒന്‍പതാം നമ്പര്‍ സ്റ്റേജിന്റെ താഴെയുള്ള മരത്തണലിലെ ഓര്‍മ്മകളിലേക്കു കൊണ്ടു പോകുന്ന ആലാപനത്തിലൂടെ ശ്രദ്ധേയമായിത്തീര്‍ന്നതാണ് കാണാമറയത്തവതരിപ്പിച്ച മയൂരയുടെ “നിണമെഴുതിയത്”.റിയാസ്‌ മുഹമ്മദിന്റെ ‌“എന്റെ വൃന്ദാവനവും,ഒറ്റമണല്‍ത്തരിയും “ വ്യത്യസ്തയും അവതരണ ഭംഗിയും കൊണ്ട് ഏറ്റവും ശ്രദ്ധേയമായ കവിതകളായി മാറി‌.കവിതയുടെ വരികള്‍ക്കനുസൃതമായ പശ്ചാത്തല സംഗീതവും അവതരണവും.“ഉമ്മ“ എന്ന കവിത അതിന്റെ ആത്മാവറിഞ്ഞാലപിച്ചിരിക്കുന്ന തമനു പ്രത്യേക അഭിനന്ദനവും സമ്മാനവുമര്‍ഹിക്കുന്നു.പശ്ചാത്തല സംഗീതത്തിന്റെ പിന്‍ബലമില്ലാതെ തന്നെ കവിതയുടെ ശക്തി അറിയിച്ചതാണ്‌ ദൈവം അവതരിപ്പിച്ച “ഓര്‍ഫ്യൂസ്“ എന്ന കവിത.പ്രത്യേകമായി എടുത്തു പറയേണ്ട കവിതകളാണ്‌ സുരേഷ്‌ കാഞ്ഞിരക്കാട്ടിന്റെ “പ്രണയവും” ശിശുവിന്റെ “ഇണ”യും.


സമ്മാനം

കവിത ചൊല്ലിയ എല്ലാ കുഞ്ഞികൂട്ടുകാര്‍ക്കും സമ്മാനമുണ്ട്.

ഒന്നാം സ്ഥാനത്തെത്തിയ പെണ്‍ ശബ്ദത്തിന്റെ ഉടമയ്ക്ക് അന്ന അഹ്‌മത്തോവയുടെ കവിതകള്‍ (വിവ: ഡൊ. പുതുശ്ശേരി രാമചന്ദ്രന്‍), മണലെഴുത്ത്(സുഗതകുമാരി) എന്നീ കവിതാ പുസ്തകങ്ങള്‍.

ഒന്നാം സ്ഥാനത്തെത്തിയ ആണ്‍ ശബ്ദത്തിന്റെ ഉടമയ്ക്ക് അന്ന അഹ്‌മത്തോവയുടെ കവിതകള്‍ (വിവ: ഡൊ. പുതുശ്ശേരി രാമചന്ദ്രന്‍), ഗാന്ധര്‍വ്വം ( മധുസൂദനന്‍ നായര്‍)എന്നീ കവിതാ പുസ്തകങ്ങള്‍.

സമ്മാനര്‍ഹരായവരെല്ലാം (ഷര്‍മിള, ബഹിവ്രീഹി, മാളവിക, മഹാദേവന്‍, അമ്മുക്കുട്ടി, ഇള, പവിത്ര, ലിയാന്‍, വിശാഖ്)അവരുടെ പോസ്റ്റല്‍ അഡ്രസ്സ് vanithalokam at gmail dot com ലേയ്ക്ക് അയക്കുക. സമ്മാനം അവിടെയെത്തും.

വിക്കി സോഴ്സ്

ഈ കവിതാ ശേഖരം വിക്കി സോ‍ഴ്സിനു കൊടുക്കാമോ എന്ന് വിക്കി പ്രവര്‍ത്തകര്‍ ചോദിച്ചിട്ടുണ്ട് പങ്കെടുത്തവര്‍ അവരുടെ സമ്മതം ഇവിടെ കമന്റായോ vanithalokam at gmail.com il ഒരു മെയില്‍ ആയോ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡൌണ്‍ലോഡ്

കവിതകള്‍ ഒന്നിച്ച് ഡൌണ്‍ ലോഡ് ചെയ്ത് കേള്‍ക്കണമെന്നുള്ളവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം


കവിതാക്ഷരി അവലോകനം

ബൂലോഗത്ത് ചിത്രരചനാമത്സരം നടത്തി മുന്‍പരിചയം ഉണ്ടായിരുന്നെങ്കിലും, സാരംഗി മുന്നോട്ട് വച്ച കവിത ചൊല്ലുക എന്നൊരു സംരംഭം ബ്ലോഗില്‍ എത്രത്തോളം വിജയിക്കും എന്ന ആശങ്കകളുമായാണ് കവിതാക്ഷരി നടത്താന്‍ വനിതാലോകം ഇറങ്ങി പുറപ്പെട്ടതു്. തികച്ചും വ്യക്തിപരമായ ശബ്ദം, പബ്ലിക് ആയി പോസ്റ്റ് ചെയ്യാന്‍ സ്വന്തം ഫോട്ടൊ പോസ്റ്റ് ചെയ്യുന്നത്ര തന്നെ വിമുഖതയുണ്ടാകുമെന്നതിന്നാലും കവിത ഇഷ്ടപ്പെടുന്നവര്‍ കുറവായതിനാലും അയച്ചു കിട്ടുന്ന കവിതകള്‍ കുറവായിരിക്കും എന്ന് തന്നെ അനുമാനിച്ചിരൂന്നു. എങ്കിലും കവിതയെ ബ്ലോഗില്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 23 കവിതാക്ഷരിയില്‍ ആദ്യപോസ്റ്റ് ഇടുമ്പോള്‍ ഒരു 25 എന്‍‌ട്രികള്‍ എങ്കിലും കിട്ടിയാല്‍ വിജയിച്ചു എന്നായിരുന്നു എല്ലാവരുടേയൂം മനസ്സില്‍. ആദ്യപോസ്റ്റിനു കിട്ടിയ ആദ്യ റെസ്പോണ്‍സ് (ഇ മെയില്‍ വഴി) ശരിയ്ക്കും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതായിരുന്നു. ആദ്യം പോസ്റ്റ് ചെയ്ത മഹാദേവന്റെ പെഡിഗ്രി മറ്റുവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും എന്ന ഉള്ളടക്കത്തിലുള്ള കത്ത് യഥാര്‍ത്ഥത്തില്‍ ചെയ്തത് വനിതാലോകത്തിന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ ഒരു കുഞ്ഞുമുറിവുണ്ടാക്കുക എന്നതാണു്. എങ്കിലും വനിതാലോകം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ജിറ്റാക് സ്റ്റാറ്റസ്സും, പേഴ്സണല്‍ ഇ-മെയിലും, ഓര്‍കുട്ടും വഴി വനിതാലോകത്തിന്റെ പരസ്യകലാ വിഭാഗം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. വനിതാലോകം അനുഭാവികളുടെ റീഡേഴ്സ് ലിസ്റ്റും നല്ലൊരു പരസ്യ പലകയായിരുന്നു.

കവിതകള്‍ ഒന്നൊന്നായി വനിതാലോകം മെയില്‍ ബോക്സില്‍ നിറയുമ്പോള്‍ നല്ല സന്തോഷം. അതോടൊപ്പം വിമര്‍ശനങ്ങളും മെയില്‍ ബോക്സിലെത്തി തുടങ്ങി. ആദ്യപോസ്റ്റ് കണ്ട് ചിലര്‍ മനസ്സിലാ‍ക്കിയത് മനസ്സില്‍ ചൊല്ലി പതിഞ്ഞ ഗാനങ്ങള്‍ എന്നായിരുന്നു. ഉദാഹരണമായി “‘ഒരുവട്ടം കൂടിയാ ..”. അങ്ങിനെ അല്ലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നില്ല എന്ന നിലപാടിലായിരുന്നു ചിലര്‍. വനിതാലോകത്തിലെ ചിലരുടെ മനസ്സിലും അങ്ങനെ ചൊല്ലി പതിഞ്ഞ കവിതകള്‍ എന്നായിരുന്നു. ചിലര്‍ക്ക് ബ്ലോഗ് കവിതകള്‍ വേണമെന്നും. അതിനാ‍ല്‍ യാതൊരു ചട്ടക്കൂടുമില്ലാതെ ഒരു മത്സരം നടത്തുക എന്നതായിരുന്നു അവസാന തീരുമാനം. ചില ബ്ലോഗ് കവിതകള്‍ വായിക്കുമ്പോള്‍ കിട്ടിയിരുന്ന ഫീല്‍ ചൊല്ലിയതോട് കൂടി ഇല്ലാ‍തായി. അതിനാല്‍ അത്തരം കവിതകള്‍ അല്ലെങ്കില്‍ ബ്ലോഗ് കവിതകള്‍ അനുവദിക്കരുതെന്നായിരുന്നു ചിലര്‍. അത് പക്ഷേ എല്ലാ കവിതകള്‍ക്കും ബാധകമാണെന്നും വ്യത്യസ്ത മാനസികാവസ്ഥകളില്‍ ഒരേ കവിത ഒരേ ആള്‍ വായിക്കുക തന്നെ ചെയ്താല്‍ പോലും ഫീല്‍ മാറും എന്നായിരുന്നു വനിതാലോകത്തിന്റെ നിലപാട്.

വിധികര്‍ത്താക്കളെ കണ്ടെത്തുക എന്നതും അല്പം ബുദ്ധിമുട്ടായിരുന്നു. ആദ്യം സമീപിച്ച ചിലര്‍ അവര്‍ക്ക് കവിതാക്ഷരിയില്‍ പങ്കെടുക്കണമെന്നതിനാല്‍ വിധികര്‍ത്താ‍ക്കളാവാന്‍ വിസമ്മതിച്ചു. ചിലര്‍ വളരെ തിരക്കിലായിരുന്നു. ജോയോടും കിരണിനോടും കാര്യം വിശദീകരിച്ചപ്പോള്‍ ‘രണ്ട് കൈ നോക്കികളയാം‘ എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിന്റെ പുറത്ത് ഒരു സ്ത്രീ വിധികര്‍ത്താവിനെ കൂടി തപ്പി. പക്ഷേ ആരേയും കിട്ടിയില്ല :(. കവിത തരാമെന്നേറ്റിരുന്ന അനേകം പേര്‍ പിന്നീട് തരാതെ വനിതാലോകത്തിലുള്ളവരെ കാണാതെ മുങ്ങി നടന്നു. :). സച്ചിദാന്ദനുള്‍പ്പെടെ പല പ്രശസ്തരുടേയും കവിത കിട്ടുമെന്ന് പ്രതീക്ഷിച്ചതും കിട്ടിയില്ല.

കവയിത്രി വിജലക്ഷ്മി ദുബൈയില്‍ വന്നപ്പോള്‍ രിയാസ് അഹമ്മദ് ചൊല്ലിയ “ഒറ്റമണല്‍ത്തരി“ കവിതാക്ഷരി പോസ്റ്റില്‍ നിന്നും ഫോണിലൂടെ കേള്‍പ്പിച്ചിരുന്നു വിത്സണ്‍. വിജയലക്ഷ്മി റ്റീച്ചര്‍ക്ക് വളരെ സന്തോ‍ഷമായെന്നും കവിതാക്ഷരിയുടെ ലിങ്കും വാങ്ങിയാണ് അവര്‍ പോയതെന്നുമുള്ള വര്‍ത്തമാനം വനിതാലോകത്തിനു് കിട്ടിയ പ്രോത്സാഹനമാണു്.

അങ്ങനെയൊക്കെയായെങ്കിലും ഏപ്രില്‍ 25 കവീതാക്ഷരി അവസാനിക്കുമ്പോള്‍ 52 പേര്‍ പങ്കെടുത്ത കവിതാക്ഷരിയില്‍ 19 ഭാഗങ്ങളിലായി 63 കവിതകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. ആകെ 101കമന്റ്സ്. ശരാശരി ഒരു പോസ്റ്റിനു് 5.3 കമന്റ്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കുട്ടിക്കവിതകള്‍ക്ക്. കുട്ടികള്‍ ചൊല്ലിയ കവിത കിട്ടാനാ‍യിരുന്നു ഏറ്റവും വിഷമം. പലരുടേയു കാലു പിടിച്ചിട്ടും കാലു വലിച്ചിട്ടും കുട്ടികള്‍ ചൊല്ലിയത് കിട്ടിയില്ല. ഒറ്റ കമന്റ് പോലും ഇല്ലാതിരുന്നത് ഭാഗം 15. കവിതാക്ഷരി നടന്ന് കൊണ്ടിരുന്നപ്പോള്‍ വനിതാലോകത്തിന്റെ ഹിറ്റ് ശരാശരി 400/ദിവസം ആയിരുന്നു. കുട്ടിക്കവിതകള്‍ ഇട്ട ദിവസം 500 നു് മുകളില്‍ ആയിരുന്നു. കവിത കേള്‍ക്കുന്നതിന്റെ എണ്ണം ഇപ്പോഴും കൂടികൊണ്ടിരിക്കുന്നു. അവസാനമായി നോക്കുമ്പോള്‍ ഏറ്റവും അധികം കേട്ടീട്ടുള്ളത്: കുട്ടികള്‍- മഹാദേവന്‍ (140), ഇള (123), പവിത്ര( 101) സ്ത്രീകള്‍- ഇഞ്ചി( 298) ഡാലി (172) മയൂര (148). പുരുഷന്മാ‍ര്‍ - ബഹുവ്രീഹി (240), കിരണ്‍ (167), പ്രമോദ് (165)

ക്രൂസ് & ക്രോസ് ഓഫ് കവിതാക്ഷരി

സംവിധാനം - വനിതാലോകം (ന്നു് വച്ചാല്‍ വേദിയും ചുറ്റുപാടും ഉണ്ടാക്കിയത് വനിതാലോകമാണെന്ന്)

ആശയം - സാരംഗി (ന്നു് വച്ചാല്‍ ഇമ്മക്കിങ്ങനൊന്ന് തൊടങ്ങാം ഗഡീ എന്ന് പറഞ്ഞത് സാരംഗിയാണു്‌)

ആവിഷ്കാരം - ഡാലി (ന്നു് വച്ചാല്‍ പോ‍സ്റ്റ് ഇട്ടോണ്ടിരുന്നത് ഡാ‍ലിയാണു്)

സാങ്കേതികം -സാരംഗി, ഡാലി (ന്ന് വച്ചാല്‍ പോസ്റ്റ് അപ്‌‌ലോഡ് ചെയ്യുക, ചില സാങ്കേതിക വശങ്ങള്‍ല്‍ ചെയ്യുക എന്നൊതൊക്കെ ചെയ്തിരുന്നത് അധികവും സാരംഗിയും വല്ലപ്പോഴുമൊക്കെ ഡാലിയുമാണു്‌)

സാങ്കേതിക സഹായം -sound amplification : Audacity,Joining Mp3 : cool Mp3 splitter/ joiner, converting audiofile formats to Mp3 : Switch, media convert. (ന്നു് വച്ചാല്‍ ഈ സോഫ്റ്റ്വെയറുകളൊക്കെയാണു് ഉപയോഗിച്ചിരുന്നതു് )

പരസ്യകല - ഇഞ്ചിപ്പെണ്ണ്, സാരംഗി, ഡാലി, മയൂര, കല്യണി (ന്നു് വച്ചാല്‍ ഇവരൊക്കെയാ‍ണു് മെയില്‍ അയച്ചും, ജിറ്റാക്ക് സ്റ്റാറ്റസിലും ഓര്‍ക്കുട്ടില്‍ ഇട്ടും ആളെപിടുത്തം നടത്തിയിരുന്നത്.)

പങ്കെടുത്തവര്‍ - മഹാദേവന്‍, ഇള, മാളവിക, പവിത്ര, ലിയാന്‍ മുഹമ്മദ്, അമ്മുക്കുട്ടി, വിശാഖ്, ഡാലി, ദേവസേന, ഇഞ്ചിപ്പെണ്ണ്, ഷര്‍മിള, മീനാക്ഷി, സാരംഗി,ആഷ,സു, മയൂര, പ്രിയ ഉണ്ണികൃഷ്ണന്‍,ജ്യോതിര്‍മയി, ബിന്ദു, രേണു, ഇട്ടിമാളു, സിന്ധു, വേണു, ദൈവം, അനിലന്‍, പ്രമോദ്, സിയ, ദ്രൌപതി, കാണാമറയത്ത്, കുഴൂര്‍ വിത്സണ്‍, പച്ചാളം,, റിയാസ് അഹമ്മദ്,ജി.മനു, കാപ്പിലാന്‍, രാജ്, ശ്രീവല്ലഭന്‍, മനോജ്,കണ്ണൂസ്, അജീഷ്, പപ്പൂസ്, ബഹുവ്രീഹി, വിശ്വപ്രഭ, ലാപുട, ഗോപന്‍, രമേഷ്, സുനീഷ് കെ. എസ്, ഹരിയണ്ണന്‍, ജ്യോനവന്‍, സുരേഷ് കാഞ്ഞിരക്കാട്ട്, നസീര്‍ കടിക്കാട്, തമനു, ശിശു

നന്ദി - കടമ്മനിട്ടയ്ക്ക് ആദരാഞ്ജലി പോസ്റ്റിനായി ‘കിരാതവൃത്തം‘ അയച്ചു തന്ന കുഴൂര്‍ വിത്സണ്. കവിതാക്ഷരിയെ പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാര്‍ക്കും.


കവിതാക്ഷരിയില്‍ പോസ്റ്റ് ചെയ്ത എല്ലാ കവിതകളും നാലു് വിഭാഗങ്ങളായി തിരിച്ച് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

1.കുട്ടിക്കവിതകള്‍

a. കുട്ടികള്‍ ചൊല്ലിയത്

മാളവിക (കരിപ്പാറ സുനിലിന്റെ മകള്‍) : വള്ളത്തോള്‍ എഴുതിയ മാതൃവന്ദനം





ഷര്‍മ്മിളയുടേയും ഗോപന്റേയും മകന്‍ മഹാദേവന്‍.രണ്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലുള്ള കവിത. കുമാരനാശാന്റെ ‘അമ്മ പരിക്കേറ്റ കുട്ടിയോട്..‘




അമ്മുക്കുട്ടി (കോത) ബഹുവ്രീഹിയുടെ മകള്‍ : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ‘ഓമന ഉണ്ണീരേ നാവേറ്..’



ഇള ( സിബുവിന്റെ മകള്‍) : വാച്ചു കൊച്ചു വീട് (കളിക്കുടുക്കയില്‍ വന്നത്)




പവിത്ര (ബിന്ദുവിന്റെ മകള്‍): കാക്കേ കാക്കേ കൂടെവിടെ.




സിന്ധു & വിശാഖ് (ഉമേഷിന്റെ ഭാര്യ, മകന്‍): കുമാരനാശാന്‍ എഴുതിയ 'ഈവല്ലിയില്‍ നിന്നു ചെമ്മേ..‘ എന്ന് തുടങ്ങുന്ന കവിത






ലിയാന്‍ മുഹമ്മദ് (നസീര്‍ കടിക്കാടിന്റെ മകന്‍) : സ്വന്തം കവിത ചൊല്ലുന്നു..



b.വലിയവര്‍ ചൊല്ലിയ കുട്ടിക്കവിതകള്‍

ബിന്ദു : ജി മനുവിന്റെ നെല്ലീ നെല്ലീ നെല്ലിക്ക





മനോജ് ജി മനുവിന്റെ 'ഉണ്ണീ നീ കണ്ണുതുറക്കുക'





രേണു: അപ്പുവിന്റെ 'അണ്ണാറക്കണ്ണാ എന്‍ അന്‍പായ കണ്ണാ'




ജ്യോതിര്‍മയി : പ്രാവേ.. പ്രാവേ..





മനോജ് ആന്‍ഡ് രേണു : ജി മനു, മഴത്തുള്ളി എന്നിവരുടെ 'കുഞ്ഞിക്കുട്ടനും കുഞ്ഞിക്കിളി'യും




ആഷ: ജീ മനുവിന്റെ ‘കുടുകുടു കുകുടു ബോട്ട്‘(കുട്ടികവിത)



2. കവികര്‍ ചൊല്ലിയ സ്വന്തം കവിതകള്‍

a. സ്ത്രീകള്‍

ജ്യോതിര്‍മയി : ജ്യോതിര്‍മയി എഴുതിയ 'ബോണ്‍സായ്'



സു : സു എഴുതിയ 'കാത്തിരിയ്ക്കും ഞാന്‍'



പ്രിയ ഉണ്ണികൃഷ്ണന്‍ : പ്രിയ ഉണ്ണികൃഷ്ണന്‍ എഴുതിയ 'മായികം'




b. പുരുഷന്മാ‍ര്‍

അനിലന്‍: അനിലന്‍ എഴുതിയ പല്ലിയും ശലഭവും




പ്രമോദ് : പ്രമോദ് എഴുതിയ അമ്മയ്ക്കൊരു കത്ത്




ജി. മനു : മനു എഴുതിയ 'മകളേ..വളരാതിരിക്കുക'




കാപ്പിലാന്‍: കാപ്പിലാന്‍ എഴുതിയ സിന്ധൂ, അത്രമേല്‍ നീയെന്നെ..



രാജ് നീട്ടിയത്ത്: രാജ് എഴുതിയ 'നഗരത്തിലെ ചെടികള്‍'




ശ്രീവല്ലഭന്‍
: ശ്രീവല്ലഭന്‍ എഴുതിയ'ഊരുവിലക്കപ്പെട്ടവന്റെ ആത്മരോഷം'



പപ്പൂസ് : പപ്പൂസ് എഴുതിയ ‘നിഴല്‍‘



ലാപുട : ലാപുട എഴുതിയ ഈര്‍ച്ച എന്ന ഉപമയില്‍



ഗോപന്‍ : ഗോപന്‍ എഴുതിയ വിശപ്പ്




സുനീഷ് കെ. എസ്. : സുനീഷ് എഴുതിയ സൌഹൃദം




ഹരിയണ്ണന്‍ : ഹരിയണ്ണന്‍ എഴുതിയ ചില വൈഖരികള്‍



നസീര്‍ കടിക്കാട് : നസീര്‍ കടിക്കാട് എഴുതിയ നേര്‍ച്ച




3. ബ്ലോഗ് കവിതകള്‍

a.സ്ത്രീകള്‍

ഡാലി : പൊന്നപ്പന്‍ എഴുതിയ ‘ഞാ‍ന്‍‘ ‘പാമ്പ്‘ ‘നെന്മണി‘




ഇഞ്ചിപെണ്ണ്: രാജ് നീട്ടിയത്തിന്റെ തൊട്ടുകാണിക്കാനാവാത്ത മുറിവുകള്‍




ബിന്ദു : ഇഞ്ചിപ്പെണ്ണിന്റെ 'എനിക്കില്ലേ'




b.പുരുഷന്മാര്‍


വേണു: ടി.പി അനില്‍കുമാര്‍ എഴുതിയ എനിക്കെന്നെ സംശയം ഉണ്ട്



കാണാമറയത്ത്: മയൂര എഴുതിയ 'നിണമെഴുതിയത്'




കുഴൂര്‍ വിത്സണ്‍ : നസീര്‍ കടിക്കാട് എഴുതിയ ‘കുപ്പായം‘



കണ്ണൂസ് : ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ പനിക്കൂര്‍ക്ക



അജീഷ് : മയൂര എഴുതിയ 'ഭോജ്യം'



ജ്യോനവന്‍ : ലാപുട എഴുതിയ 'മറവിക്കുറിപ്പ്'



ശിശു : സാല്‍ജോ എഴുതിയ ' ഇണ'





4. മറ്റ് വെബ് മീഡിയ & പ്രിന്റ് മീഡിയ കവിതകള്‍

a.സ്ത്രീകള്‍

ദേവസേന: ടി.പി. രാജീവിന്റെ ‘പച്ചക്കറികളില്‍ മുയല്‍‘



ഷര്‍മിള: ചങ്ങമ്പുഴ എഴുതിയ ‘പരിതൃപ്തി.‘



മീനാക്ഷി: സാരംഗി എഴുതിയ വൈദേഹി



സാരംഗി : വിജയലക്ഷ്മി എഴുതിയ 'വന്ദനം, ഡി വിനയചന്ദ്രന്'



മയൂര: സുഗതകുമാരി എഴുതിയ 'നന്ദി'


സാരംഗി : ടി പി അനില്‍കുമാര്‍ എഴുതിയ 'ആഴങ്ങളിലെ മണ്ണ്' ( രണ്ടദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തില്‍ നിന്നും)



ഇട്ടിമാളു : കെ.പി ശൈലജ എഴുതിയ ‘ഹൃദയത്തുടിപ്പുകള്‍ ‘





ദേവസേന: വി.എം ഗിരിജ എഴുതിയ പേടി





b.പുരുഷന്മാര്‍

ദൈവം: കല്പറ്റ നാരായണന്‍ എഴൂതിയ ഒര്‍ഫിയൂസ്



സിയ : പവിത്രന്‍ തീക്കുനി എഴുതിയ 'മതില്‍'






ദ്രൌപദി
: ഷെല്‍‌വി എഴുതിയ ‘നട്ടുച്ചയിലെ ഗസല്‍മരങ്ങള്‍‘’




പച്ചാളം : ഓ. എന്‍. വി. കുറുപ്പ് എഴുതിയ ‘നന്ദി‘



റിയാസ് അഹമ്മദ് :വിജയലക്ഷ്മി എഴുതിയ 'ഒറ്റമണല്‍ത്തരി'




കടമ്മനിട്ടയുടെ പ്രശസ്തമായ ‘കിരാതവൃത്തം‘ ചൊല്ലുന്നത് കുഴൂര്‍ വിത്സണ്‍.




ബഹുവ്രീഹി : ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ 'പിറക്കാത്ത മകന്"



വിശ്വപ്രഭ : അയ്യപ്പപ്പണിക്കര്‍ എഴുതിയ 'നാടെവിടെ മക്കളേ'.



രമേഷ്: വിജയലക്ഷ്മി എഴുതിയ 'വയ്യ' എന്ന കവിത



കുഴുര്‍ വിത്സണ്‍: എന്‍ ജി ഉണ്ണികൃഷ്ണന്‍ എഴുതിയ ‘പിരിയാറായ എസ് ഐ‘ .




സുരേഷ് കാഞ്ഞിരക്കാട്ട് : വി. മധുസൂദനന്‍ നായര്‍ എഴുതിയ ‘പ്രണയം‘



തമനു : ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ 'ഉമ്മ‘




റിയാസ് അഹമ്മദ് : ജെനി ആന്‍ഡ്രൂസ് എഴുതിയ 'വനം'




റിയാസ് അഹമ്മദ് : ജെനി ആന്‍ഡ്രൂസ് എഴുതിയ 'വനം'




ശിശു : സാല്‍ജോ എഴുതിയ ' ഇണ'